Wednesday, July 17, 2013

   

ശിവൻ   ചെയ്യുന്ന കഥാകഥനം
പംക്തികന്ധരമുഖരാക്ഷസവീരന്മാരാല്‍
സന്തതം ഭാരേണ സന്തപ്തയാം ഭൂമിദേവി

ഗോരൂപം പൂണ്ടു ദേവതാപസഗണത്തോടും
സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം 380
വേദനയെല്ലാം വിധാതാവിനോടറിയിച്ചാള്‍.
വേധാവും മുഹൂര്‍ത്തമാത്രം വിചാരിച്ചശേഷം
വേദനായകനായ നാഥനോടിവ ചെന്നു
വേദനം ചെയ്കയെന്യേ മറ്റൊരു വഴിയില്ല
സാരസോല്‍ഭവനേവം ചിന്തിച്ചു ദേവന്മാരോ
ടാരുഢഖേദം തമ്മെക്കൂട്ടിക്കൊണ്ടങ്ങു പോയി
ക്ഷീരസാഗരതീരം പ്രാപിച്ചു ദേവമുനിമാ
രോടുകൂടി സ്തുതിച്ചീടിനാന്‍ ഭക്തിയോടെ
ഭാവനയോടുംകൂടിപ്പുരുഷസൂക്തം കൊണ്ടു
ദേവനെസ്സേവിച്ചിരുന്നീടിനാന്‍ വഴിപോലെ. 390
അന്നേരമൊരുപതിനായിരമാദിത്യന്മാ
രൊന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
പത്മസംഭവന്‍തനിയ്ക്കന്‍പോടു കാണായ്‌വന്നു
പത്മലോചനനായ പത്മനാഭനെ മോദാല്‍
മുക്തന്മാരായുള്ളൊരു സിദ്ധയോഗികളാലും
ദുര്‍ദ്ദര്‍ശമായ ഭഗവദ്രൂപം മനോഹരം
ചന്ദ്രികാ മന്ദസ്മിതസുന്ദരാനന

പൂര്‍ണ്ണചന്ദ്രമണ്ഡല മരവിന്ദലോചനം ദേവം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹര
മന്ദിരവക്ഷഃസ്ഥലം വന്ദ്യമാനന്ദോദയം 400
വത്സലാഞ്ഛനവത്സം പാദപങ്കജഭക്ത
വത്സലം സമസ്തലോകോത്സവം സല്‍സേവിതം
മേരുസന്നിഭകിരീടോദ്യല്‍കുണ്ഡലമുക്താ
ഹാരകേയുരാംഗദകടകകടിസൂത്രവല
യാംഗൂലീയകാദ്യഖിലവിഭൂഷണകല
ിതകളേബരം കമലാമനോഹരം

കരുണാകരം കണ്ടു പരമാനന്ദം പൂണ്ടൂ
സരസീരുഹഭവന്‍ മധുരŠുടാക്ഷരം
സരസപദങ്ങളാല്‍ സ്തുതിച്ചു തുടങ്ങിനാന്‍:
'പരമാനന്ദമൂര്‍ത്തേ! ഭഗവന്‍! ജയജയ! 410
മോക്ഷകാമികളായ സിദ്ധയോഗീന്ദ്രന്മാര്‍ക്കും
സാക്ഷാല്‍ കാണ്മതിനരുതാതൊരു പാദാംബുജം
നിത്യവും നമോസ്തു തേ സകലജഗത്തതേ!
നിത്യനിര്‍മ്മലമൂര്‍ത്തേ! നിത്യവും നമോസ്തു തേ
സത്യജ്ഞാനാനന്താനന്ദാമൃതാദ്വയമേകം
നിത്യവും നമോസ്തു തേ കരുണാജലനിധേ!
വിശ്വത്തെ സൃഷ്ടിച്ചു രക്ഷിച്ചു സംഹരിച്ചീടും
വിശ്വനായക! പോറ്റി! നിത്യവും നമോസ്തു തേ
സ്വാദ്ധ്യായതപോദാനയജ്ഞാദികര്‍മ്മങ്ങളാല്‍
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും 420
മുക്തിയെസ്സിദ്ധിയേ്ക്കണമെങ്കിലോ ഭവത്താദ
ഭക്തികൊണ്ടുഴിഞ്ഞു മറ്റൊന്നിനാലാവതില്ല.
നിന്തിരുവടിയുടെ ശ്രീപാദാംബുജദ്വന്ദ്വമന്തികേ
കാണായ്‌വന്നിതെനിയ്ക്കു ഭാഗ്യവശാല്‍
സത്വചിത്തന്മാരായ താപസശ്രേഴന്മാരാല്‍
നിത്യവും ഭക്ത്യാ ബുദ്ധ്യാ ധരിയ്ക്കപ്പെട്ടൊരു നിന്‍
പാദപങ്കജങ്ങളില്‍ ഭക്തി സംഭവിയ്ക്കണം
ചേതസി സദാകാലം ഭക്തവത്സല! പോറ്റീ!
സംസാരാമയപരിതപ്തമാനസന്മാരാം
പുംസാം ത്വല്‍ഭക്തിയൊഴിഞ്ഞില്ല ഭേഷജമേതും. 430
മരണമോര്‍ത്തു മമ മനസി പരിതാപം
കരുണാമൃതനിധേ! പെരികെ വളരുന്നു.
മരണകാലേ തവ തരുണാരുണസമചര
ണസരസിജസ്മരണമുണ്ടാവാനായ്

തരിക വരം നാൗ!െ കരുണാകര! പോറ്റീ!
ശരണം ദേവ! രമാരമണ! ധരാപതേ!
പരമാനന്ദമൂര്‍ത്തേ! ഭഗവന്‍! ജയ! ജയ!
പരമ! പരമാത്മന്‍! പരബ്രഹ്മാഖ്യ! ജയ!
പരചിന്മയ! പരാപര! പത്മാക്ഷ! ജയ!
വരദ! നാരായണ! വൈകുണ്ഠ! ജയ! ജയ!' 440
ചതുരാനനനിതി സ്തുതിചെയ്‌തൊരു നേരം
മധുരതരമതിവിശദസ്മിതപൂര്‍വ്വം
അരുളിച്ചെയ്തു നാൗ െ'നെന്തിപ്പോഴെല്ലാവരു
മൊരുമിച്ചെന്നെക്കാണ്മാനിവിടേയ്ക്കുഴറ്റോടെ
വരുവാന്‍ മൂലമതു ചൊല്ലുകെ'ന്നതു കേട്ടു
സരസീരുഹഭവനീവണ്ണമുണര്‍ത്തിച്ചു:
'നിന്തിരുവടി തിരുവുള്ളത്തിലേറാതെ കണ്ടെന്തൊര
ു വസ്തു ലോകത്തിങ്കലുള്ളതു പോറ്റീ!
എങ്കിലുമുണര്‍ത്തിയ്ക്കാം മൂന്നുലോകത്തിങ്കലും
സങ്കടം മുഴുത്തിരിയ്ക്കുന്നിതിക്കാലം നാൗ!െ 450
പൌലസ്ത്യതനയനാം രാവണന്‍തന്നാലിപ്പോള്‍
ത്രൈലോക്യം നശിച്ചിതു മിയ്ക്കതും ജഗത്തതേ!
മദ്ദത്തവരബലദര്‍പ്പിതനായിട്ടതിനിര്‍ദ്ദയം
മുടിയ്ക്കുന്നു വിശ്വത്തെയെല്ലാമയ്യോ!
ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ
നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം.
പാകശാസനനേയും സമരേ കെട്ടിക്കൊണ്ടു
നാകശാസനവും ചെയ്തീടിനാന്‍ ദശാനനന്‍.
യാഗാദികര്‍മ്മങ്ങളും മുടക്കിയത്രയല്ല
യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിയ്ക്കുന്നു. 460
ധര്‍മ്മപത്‌നികളെയും പിടിച്ചു കൊണ്ടുപോയാന്‍
ധര്‍മ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.

മര്‍ത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ
മൃത്യൂവെന്നതും മുന്നേ കത്തിതം ജഗത്തതേ!
നിന്തിരുവടിതന്നെ മര്‍ത്ത്യനായ്പിറന്നിനി
പംക്തികന്ധരന്‍തന്നെക്കൊല്ലണം ദയാനിധേ!
സന്തതം നമസ്‌ക്കാരമതിനു മധുരിപോ!
ചെന്തളിരടിയിണ ചിന്തിയ്ക്കായ്‌വരേണമേ!'.
പത്മസംഭവനിത്ഥമുണര്‍ത്തിച്ചതുനേരം
പത്മലോചനന്‍ ചിരിച്ചരുളിച്ചെയ്താനേവം: 470
ചിത്തശുദ്ധിയോടെന്നെസ്സേവിച്ചു ചിരകാലം
പുത്രലാഭാര്‍ത്ഥം പുരാ കശ്യപപ്രജാപതി
ദത്തമായിതു വരം സുപ്രസന്നേന മയാ
തദ്വചസ്സത്യം കര്‍ത്തുമുദ്യോഗമദൈ്യവ മേ.
കശ്യപന്‍ ദശരൗനൊമ്‌നാ രാജന്യേന്ദ്രനായ്
കാശ്യപീതലേ തിഴത്യധുനാ വിധാതാവേ!
തസ്യ വല്ലഭയാകുമദിതി കൌസല്യയും
തസ്യാമാത്മജനായി വന്നു ഞാന്‍ ജനിച്ചീടും.
മത്സഹോദരന്മാരായ് മൂന്നുപേരുണ്ടായ്‌വരും.
ചിത്സ്വരൂപിണി മമ ശക്തിയാം വിശ്വേശ്വരീ 480
യോഗമായാദേവിയും ജനകാലയേ വന്നു
കീകസാത്മജകുലനാശകാരിണിയായി
മേദിനിതന്നിലയോനിജയായുണ്ടായ്‌വരുമാ
ദിതേയന്മാര്‍ കപിവീരരായ്പിറക്കേണം.
മേദിനീദേവിയ്ക്കതിഭാരം കൊണ്ടുണ്ടായൊരു
വേദന തീര്‍പ്പനെന്നാ'ലെന്നരുള്‍ ചെയ്തു നാൗന്‍െ.
വേദനായകനേയുമയച്ചു മറഞ്ഞപ്പോള്‍
വേധാവും നമസ്‌ക്കരിച്ചീടിനാന്‍ ഭക്തിയോടെ.
ആദിതേയന്മാരെല്ലാമാധി തീര്‍ന്നതുനേരം
ആദിനായകന്‍ മറഞ്ഞീടിനോരാശ നോക്കി 490

ഖേദവുമകന്നുള്ളില്‍ പ്രീതിപൂണ്ടുടനുടന്‍
മേദിനിതന്നില്‍ വീണു നമസ്‌ക്കാരവും ചെയ്താര്‍
മേദിനീദേവിയേയുമാശ്വസിപ്പിച്ചശേഷം
വേധാവും ദേവകളോടരുളിച്ചെയ്താനേവം:
'ദാനവാരാതി കരുണാനിധി ലക്ഷ്മീപതി
മാനവപ്രവരനായ്‌വന്നവതരിച്ചീടും
വാസരാധീശാന്വയേ സാദരമയോദ്ധ്യയില്‍
വാസവാദികളായ നിങ്ങളുമൊന്നുവേണം
വാസുദേവനെപ്പരിചരിച്ചുകൊള്‍വാനായിദ്ദാ
സഭാവേന ഭൂമിമണ്ഡലേ പിറക്കണം 500
മാനിയാം ദശാനനഭൃത്യന്മാരാകും യാതു
ധാനവീരന്മാരോടു യുദ്ധം ചെയ്‌വതിന്നോരോ
കാനനഗിരിഗുഹാദ്വാരവൃക്ഷങ്ങള്‍തോറും
വാനരപ്രവരന്മാരായേതും വൈകീടാതെ.'
സുത്രാമാദികളോടു പത്മസംഭവന്‍ നിജ
ഭര്‍തൃശാസനമരുള്‍ചെയ്തുടന്‍ കൃതാര്‍ത്ഥനായ്
സത്യലോകവും പുക്കു സത്വരം ധരിത്രിയുമസ്തസന്താ
പമതിസ്വസ്ഥയായ് മരുവിനാള്‍.
തല്ക്കാലേ ഹരിപ്രമുഖന്മാരാം വിബുധന്മാ
രൊക്കവേ ഹരിരൂപധാരികളായാരല്ലോ. 510
മാനുഷഹരിസഹായാര്‍ത്ഥമായ് തതസ്തതോ
മാനുഷഹരിസമവേഗവിക്രമത്തോടെ
പര്‍വ്വതവൃക്ഷോപലയോധികളായുന്നതപര്‍വ്വ
തതുല്യശരീരന്മാരായനാരതം
ഈശ്വരം പ്രതീക്ഷമാണന്മാരായ്പ്ലവഗവൃന്ദേശ്വര
ന്മാരും ഭുവി സുഖിച്ചു വാണാരല്ലോ.


No comments:

Post a Comment